പേരാവൂർ: പ്രതിമാസം 45ൽ അധികം ശിശു ജനനം നടക്കുന്ന പേരാവൂർ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ ആകെയുള്ളത് ഒരേയൊരു ഡോക്ടർ. ഒഴിവുള്ള രണ്ട് തസ്തികയിൽ നിയമനം നടത്താത്തതിനാൽ ആകെയുള്ള വനിത ഡോക്ടർ ആഴ്ച്ചയിലെ ഏഴു ദിവസവും ജോലി ചെയ്യുകയാണ് ഇപ്പോൾ. പേരാവൂർ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഈ രീതിയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ആറുമാസം ആയെങ്കിലും നിയമനം നടത്താൻ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടികൾ ഇല്ല. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലും ആറളം പുനരധിവാസ മേഖലയിൽ ഉള്ളവരും ആശ്രയിക്കുന്നത് പേരാവൂർ താലൂക്ക് ആശുപത്രിയാണ്. പ്രതിമാസം 45 അധികം ഡെലിവറി കേസുകൾ ഇപ്പോൾ ഇവിടെ എത്തുന്നുണ്ട് .രാത്രിയായാലും പകലായാലും അതെല്ലാം കൈകാര്യം ചെയ്യുന്നത് ഗൈനക്കോളജി വിഭാഗത്തിലുള്ള ഏക വനിത ഡോക്ടറാണ്. യഥാർത്ഥത്തിൽ ഡോക്ടർക്ക് അവധിയെടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഒഴിവുകൾ ഉണ്ടായിട്ട് ആറുമാസമായിട്ടും താൽക്കാലിക നിയമനം നടത്താൻ പോലും സർക്കാർ തയ്യാറാകുന്നില്ല. കോവിഡ് കാലത്തെ ഒരു വർഷം ആയിരം പ്രസവങ്ങളാണ് ആശുപത്രിയിൽ ഉണ്ടായത്. 120 ഡെലിവറി കേസുകൾ മാത്രം കൈകാര്യം ചെയ്യുന്ന ജനറൽ ആശുപത്രിയിൽ പോലും 6 ഗൈനക്കോളങ്ങി സ്റ്റുകൾ ഉള്ളപ്പോൾ ആണ് ധൈര്യപൂർവ്വം ഒരു അവധി പോലും എടുക്കാൻ കഴിയാതെ പേരാവൂർ താലൂക്ക് ആശുപത്രിയിലെ വനിതാ ഗൈനോ കൊളിസ്റ്റ് പ്രവർത്തിക്കേണ്ടി വരുന്നത്.
Government Hospital Mahatmyam; In one place six gynecologists to take 120 salveries and in another place one gynecologist to take 45 salveries.